ജോനാതന്‍ സ്വിഫ്റ്റിന്‍-
ഡ്രാക്കുള
എഴുത്തുകാരനെ മറികടന്ന്-
തെരുവിലൂടെ
ഇറങ്ങി നടക്കുന്നു.
അവന്-
വിഹാരം:
പഥവും,പാഥേയവും.
ഒരു മിന്നലിന്‍-
വെളിച്ചത്തില്‍ തകരാം
പൈശാചിക ജീവിതം,
എങ്കിലും
ആ നിഴല്‍ വലയില്‍
കുടുങ്ങി കിടക്കുന്നു-
ഭൂലോക നരജന്മം..........
മുക്തിക്കായി
നിന്‍ കൈയില്‍ എന്തുള്ളൂ;
വാക്കും വരയുമല്ലാതെ-
യീ കനലെഴും കാലത്തില്‍........
6 അഭിപ്രായങ്ങൾ:
ഡ്രാക്കുള വരുന്നെ ഓടിക്കോ
കൊള്ളാം
വാക്കും വരയും പോലെ ശക്തമായി മറ്റെന്തുണ്ട്?
ഈ ഡ്രാക്കുളയുടെ ഉദ്ദേശം പക്ഷേ മനസ്സിലായില്ല കേട്ടോ.
റ്റോംസ്,നന്ദി.
ഡ്രാക്കുളയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍........
ശ്രീ നന്ദി.
നന്ദി ഗീത അഭിപ്രായം അറിയിച്ചതിന്.
കവിത മനസിലായില്ലെങ്കില്‍
എന്റെ കുഴപ്പമാണ്.
ഞാനെങ്ങനെ എന്റെ കവിതയെ വ്യാഖ്യാനിക്കും.....????
ക്ഷമിക്കുക.
aashamsakal
നന്ദി ഇനറ്റിമേറ്റ്
ഇനിയും വരണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ