ഷൊർണ്ണൂർ മെയിൽ
13-നൻപർഗേറ്റിലൂടെ
അതിവേഗം പാഞ്ഞു.
ലവൽക്രോസ്
ആളില്ലാതെ........
കാലത്തിനും
പ്രണയത്തിനും
കാവലാൾ ആര്.......???
നിന്റെ തീവണ്ടി
എന്റെ ജീവിതത്തിലൂടെ
പാഞ്ഞുപോകുന്നു.
ഓർമ്മകൾക്കും
കാവൽക്കാരനും ഇടയിൽ-
കാലം നനഞ്ഞുകിടന്നു.
സ്വപ്നങ്ങളുമായി
കുതിരസവാരി ചെയ്ത
പട്ടാളക്കാരൻ
ഒറ്റയടിപ്പാതയിൽ
തനിയെ...............